ന്യൂദല്‍ഹി: പനാമ പേപ്പറിലൂടെ പേരുകള്‍ പുറത്ത് വന്ന ഭാരതീയ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ തേടി 200ഓളം ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആദായനികുതി വകുപ്പ് കത്തയച്ചു.
അമേരിക്ക, ബ്രിട്ടന്, സിംഗപൂര്‍, കരീബിയന്‍ ദ്വീപുകള്‍, സ്വിറ്റ്സര്‍ലാന്‍ഡ്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, യുഎഇ എന്നിവ ഉള്‍പ്പടെയുള്ളവയ്ക്കാണ് കത്തയച്ചിരിക്കുന്നത്. ഏതാണ്ട് 380 വസ്തുവകകളും 200 അക്കൗണ്ടുകളിലെ ഉടമസ്ഥരുടെ പേരുകളും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം നേരത്തെ ഇവര്‍ നിഷേധിച്ചിരുന്നതാണ്.
ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ച് എഗ്രിമെന്റ് പ്രകാരവുമാണ് 200 അപേക്ഷകള്‍ ലോകവ്യാപകമായി നല്‍കിയിട്ടുള്ളത്. ഇത് പ്രകാരം വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ ഭാരതത്തിന് കൈമാറാന്‍ മറ്റ് രാജ്യങ്ങള്‍ക്കാവും. പ്രത്യേക അന്വേഷണ വിഭാഗമാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: