ചങ്ങനാശേരി: നഗരത്തില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന താലൂക്ക് സഭയില്‍ ബഹളം. കെ.എസ്ടി.പി റോഡ് നിര്‍മ്മാണവും കാലപഴക്കംചെന്ന കുഴലുകള്‍ പൊട്ടുന്നതുമാണ് കുടിവെള്ള വിതരണം അവതാളത്തിലാകാന്‍ ഇടയാക്കിയത്. ചെറുകരക്കുന്നിലെ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന കുഴല്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വരുന്ന കാലതാമസമാണ് പ്രധാനതടസ്സമായി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ താലൂക്ക് സഭയില്‍ പറഞ്ഞത്.
നഗരത്തിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ഓരുമാസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. വണ്ടിപ്പേട്ട, പുഴവാത് ഭാഗങ്ങളിലും മലയില്‍കുന്ന്, തിരുമലഭാഗത്തും രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങളില്‍ നട്ടംതിരിയുകയാണ്.
ചെറുകരകുന്നിലുള്ള പ്രധാന പൈപ്പ് ലൈനിന്റെ പണി ഒരാഴ്ചക്കകം തീര്‍ക്കാന്‍ കഴിയുമെന്നും തുടര്‍ന്ന് വെള്ളം പമ്പ്ചെയ്യാന്‍ സാധിക്കുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ മറുപടി നല്കി. റവന്യൂ ടവറിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായി കിണര്‍കുഴിക്കുന്നതിന് ഹൗസിംഗ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. മുനിസിപ്പല്‍ പ്രദേശത്തെ തെരുവ് നായ്ശല്യം നിയന്ത്രിക്കുന്നിത് എട്ടാംതീയതി മുതല്‍ എ.ബി.സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് നഗരസഭാ ചെയര്മാന് അറിയിച്ചു.
ബൈപ്പാസ് റോഡില്‍ 19-ാം വാര്‍ഡില്‍ നഗരസഭ സ്പോര്‍ട്ട്സ് കോംപ്ലക്സിനായി എടുത്ത സ്ഥലത്ത് മാലിന്യം തള്ളുന്നതായി ഉയര്‍ന്ന പരാതിയെതുടര്‍ന്ന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കാമെന്നും സ്റ്റേഡിയത്തില്‍ ഫാത്തിമാപുരത്തുള്ള ഡമ്പിംഗ് യാര്‍ഡിലെ പഴകിയ മണ്ണിട്ടുയര്‍ത്തി നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: