ന്യൂയോര്‍ക്ക്: പുരുഷന്മാരിലെ രണ്ടാം സീഡ് ആന്‍ഡി മുറെയും വനിതകളിലെ ടോപ് സീഡ് സെറീന വില്യംസും യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍. പുരുഷന്മാരില് മൂന്നാം സീഡ് സ്റ്റാനിസ്ലസ് വാവ്റിങ്ക, ആറാം സീഡ് കെയ് നിഷികോരി എന്നിവരും മുന്നേറിയപ്പോള്‍, 11ാം സീഡ് ഡേവിഡ് ഫെറര്‍, 14ാം സീഡ് നിക്ക് കിര്‍ഗോയിസ് പുറത്ത്. വനിതകളില്‍ നാലാം സീഡ് അഗ്നീസ്ക റഡ്വാന്‍സ്ക, അഞ്ചാം സീഡ് സിമോണ ഹാലെപ്പ്, ആറാം സീഡ് വീനസ് വില്യംസ് എന്നിവരും മുന്നേറി.
ഇറ്റലിയുടെ പൗലൊ ലോറെന്സിയെ തോല്‍പ്പിക്കാന്‍ മുറെയ്ക്ക് നാലു സെറ്റ് കളിക്കേണ്ടി വന്നു, സ്കോര്‍: 7-6, 5-7, 6-2, 6-3. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ബ്രിട്ടന്റെ ഡാനിയല്‍ ഇവാന്‍സിനെയാണ് വാവ്റിങ്ക മടക്കിയത്, സ്കോര്‍: 4-6, 6-3, 7-6, 6-7, 6-2. നിഷികോരി, നിക്കോളസ് മാഹട്ടിനെ മറികടന്നു, സ്കോര്‍: 4-6, 6-1, 6-2, 6-2.
യുവന് ഡെല്പൊട്രൊയാണ് ഡേവിഡ് ഫെററെ വീഴ്ത്തിയത്, സ്കോര്‍: 7-6, 6-2, 6-3. ഇല്യ മര്ച്ചെങ്കൊയ്ക്കെതിരെ 4-6, 6-4, 6-1നു പിന്നിട്ടു നില്ക്കുമ്പോള് കിര്‍ഗോയിസ് പിന്മാറി. ഡൊമനിക് തെയിം, ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും അവസാന പതിനാറിലേക്ക് മുന്നേറി.
സ്വീഡന്റെ ജൊഹാന ലാര്‍സണെ തുരത്തിയാണ് സെറീന മുന്നേറിയത്, സ്കോര്‍: 6-2, 6-1. റഡ്വാന്‍സ്ക, കരോലിന് ഗാര്‍ഷ്യയെ വീഴ്ത്തി, സ്കോര്‍: 6-2, 6-3. ഹാലെപ്പ്, ടിമിയ ബബൊസിനെയും (6-1, 2-6, 6-4), വീനസ്, ലാറ സിഗ്മണ്ടിനെയും (6-1, 6-2) തോല്‍പ്പിച്ചു. പത്താം സീഡ് കരോലിന പ്ലിസ്കോവ, 11ാം സീഡ് കാര്‍ലോ സുവാരസ് നവാരോ എന്നിവരും പ്രീ ക്വാര്‍ട്ടറില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: