കോട്ടയം: പോലീസ് സിപിഎമ്മിന്റെ ചട്ടുകമായെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
കേരളത്തിലെ സിപിഎം ആക്രമണങ്ങളില്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാനും കൊലപാതകങ്ങളിലെ ഗൂഢാലോചനക്കാരെ കണ്ടെത്താനും സര്‍ക്കാര്‍ തയ്യാറാവണം. സംഘടനാ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കലാപാഹ്വാനമാണ് ക്രിമിനലുകള്‍ക്ക് സാഹചര്യമൊരുക്കുന്നത്. രക്തദാഹികളായ മാര്‍ക്സിസ്റ്റ് ഭീകരരുടെ നിഷ്ഠൂരതയുടെ പുതിയ ഇരയാണ് തില്ലങ്കേരി പുള്ളിപ്പൊയിലിലെ മാവില വിനീഷ്. പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാണ്.
മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തിപ്രാപിക്കുന്നതിലെ അസഹിഷ്ണുതയാണ് സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി വിജയം അവരെ ഞെട്ടിച്ചു. സിപിഎം വിലക്ക് മറികടന്ന് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായതും അവര്‍ക്ക് സഹിച്ചിട്ടില്ല. ഇതെല്ലാം ആക്രമണത്തിനു കാരണമാണ്.
കൂലിപ്പണിക്കാരനായ യുവാവിനെ വെട്ടിക്കൊന്നതിലൂടെ പാവപ്പെട്ട ഒരു കുടുംബത്തെയാണ് സിപിഎം നിരാലംബമാക്കിയത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ക്രിമിനലുകളെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ പാര്‍പ്പിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: