കണ്ണൂര്‍: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 92 ഓണം സമൃദ്ധി പച്ചക്കറി സ്റ്റാളുകള്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നു വീതവും കോര്പ്പറേഷന് പരിധിയില്‍ എട്ടും സ്റ്റാളുകളാണ് തുറക്കുന്നത്. 9 മുതല്‍ 13 വരെയായിരിക്കും സ്റ്റാളില്‍ പച്ചക്കറി വില്‍പ്പന. ജില്ലാതല ഉദ്ഘാടനം 9 ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും.
ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സ് എന്ന പേരില്‍ പ്രതേ്യകമായിട്ടായിരിക്കും വില്‍പ്പനക്ക് ഒരുക്കുക. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ശേഖരിക്കുന്ന പച്ചക്കറി ഇനങ്ങളും സ്റ്റാളില്‍ വിലപ്പനക്ക് ഉണ്ടാകും. വിപണിവിലയിലും ഉയര്‍ന്ന വില നല്‍കിയാണ് കര്‍ഷകരില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുക. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കുറവിലായിരിക്കും ഇത് വില്‍പ്പന നടത്തുകയെന്ന് കൃഷി വകുപ്പ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, കേരഫെഡ്, സഹകരണ വകുപ്പ്, തൊഴില്‍ വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്സ് ഇന്ത്യ, വിഎഫ്പിസികെ എന്നിവയുമായി സഹകരിച്ചാണ് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി വിപണനമേള. ജില്ലാതല ഉദ്ഘാടനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരായ വി.കെ.സുരേഷ് ബാബു, കെ.പി.ജയബാലന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന, വിവിധ വകുപ്പിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: