കണ്ണൂര്‍: ആചാരാനുഷ്ഠാനങ്ങശ് തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നടപടിക്കെതിരെ യോഗക്ഷേമസഭ പ്രതികരിച്ചത് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് പാര്‍ട്ടി നീങ്ങുന്ന എന്നതിനാണെന്നും യോഗക്ഷേമസഭയില്‍ എല്ലാ രാഷ്ട്രീയകക്ഷികളിലും പെടുന്നവര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി എം.പി.രാധാകൃഷ്ണന് പ്രസ്താവിച്ചു. സഭ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. സഭാ പ്രവര്‍ത്തകരെ മൊത്തം ആര്‍എസ്എസിന്റെ ആളുകളായി ചിത്രീകരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പ്രസ്തുത പരാമര്‍ശം തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും എം.പി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: