പാനൂര്‍: ബാലവേലക്കു നിര്‍ത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് നേതാവിനെതിരെ കൊളവല്ലൂര്‍ പോലീസ് കേസെടുത്തില്ല. വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് കടവത്തൂരിലെ മുസ്ലീംലീഗ് നേതാവ് മുല്ലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നും ബാലവേലക്കിടെ ജാര്‍ഖണ്ഡ് സ്വദേശിനിയായ 12വയസുകാരിയെ ചൈല്ഡ്ലൈന് പ്രവര്‍ത്തകരും പോലീസും മോചിപ്പിക്കുന്നത്. കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയെങ്കിലും വീട്ടുടമയ്ക്കെതിരെ കേസെടുക്കാന്‍ കൊളവല്ലൂര്‍ പോലീസ് തയ്യാറായില്ല.ലീഗ് നേതാവ് വ്യാപാരി വ്യവസായി ഏകോപനസമിതി കടവത്തൂര്‍ യൂനിറ്റ് പ്രസിഡണ്ട് കൂടിയാണ്. രാഷ്ട്രീയ സമ്മര്‍ദ്ധം കാരണമാണ് കേസെടുക്കാന്‍ പോലീസ് മടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇ.മനീഷ് കൊളവല്ലൂര്‍ പോലീസ് നിലപാടിനെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയ്ക്ക് പരാതി നല്കി. മേഖലയില്‍ വ്യാപകമായി മനുഷ്യക്കടത്തും ബാലവേലയും നടക്കുന്നതായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിയോഗിച്ച കമ്മീഷന് തന്നെ കണ്ടെത്തിയിരുന്നു. പോലീസ് നടപടിയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: