കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിന് കാഞ്ഞങ്ങാടും കാസര് കോടും ദേശീയ അന്വേഷണ ഏജന്‍സിയുടെ ക്യാമ്പുകള്‍ തുറന്നു. ഇതുവരെ കേസ് അന്വേഷിച്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു കേസ് ഡയറി എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറി.
എന്‍ഐഎ കൊച്ചി ബ്രാഞ്ച് എസ്പി എസ്.രാഹുലിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിമാരായ ഷൗക്കത്തലി, വിക്രമന് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ജില്ലയില്‍ ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ തൃക്കരിപ്പൂരില്‍ നിന്നുമാണ് ആദ്യമായി ഐഎസുമായി ബന്ധപ്പെട്ട് കാണാതായവരുടെ കേസ് രജിസ്റ്റര്‍ ചെയ്തത്. കാണാതായ മലയാളികള്‍ ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ 19 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
തൃക്കരിപ്പൂരില്‍ കാണാതായവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് ഐഎസിന്റെ ജില്ലയിലെ പ്രവര്‍ത്തനത്തിന്റെ ചുരുളഴിയുന്നത്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നുമാണ് ഐഎസിലേക്ക് മതംമാറിയും അല്ലാതെയും യുവാക്കളും യുവതികളും ചേക്കേറിയത്. രാജ്യാന്തര സ്വഭാവമുള്ള കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസുകള്‍ കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഐഎസ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ബിഹാര്‍ സ്വദേശിനി യാസ്മിന് ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: