ന്യൂദല്‍ഹി : റിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി. വി. സിന്ധു, സിക്ഷി മാലിക്, ഒളിമ്പ്യന്‍ ദിപ കര്‍മാകര്‍, എന്നിവര്‍ സ്വച്ഛ് ഭാരത് ബോധവത്കരണ പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കും. ശുചിത്വ പൂര്‍ണ്ണമായ രാജ്യത്തിനുവേണ്ടിയുള്ള പ്രയത്നത്തില്‍ ഇവരുടെ പങ്കാളിത്തം ഗുണകരമാകും.
ജനങ്ങള്‍ക്ക് പ്രേരണ എന്ന നിലയിലാണ് പ്രചാരണത്തിനായി മൂവരേയും ഉള്‍പ്പെടുത്തുന്നതെന്ന് ശുദ്ധജല, പൊതുശുചിത്വ നിലവാര വകുപ്പ് സെക്രട്ടറി പരമേശ്വര അയ്യര്‍ അറിയിച്ചു.
ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെ സ്വാധീനിക്കാന്‍ റിയോ താരങ്ങള്ക്കാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ സ്വച്ഛ് ഭാരത് പ്രചാരണ പരിപാടിയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ കായിക മന്ത്രാലത്തിന്റെ സമീപിക്കും. പദ്ധതിയുടെ പ്രചാരണത്തിനായി അമിതാഭ് ബച്ചന്, രാംദേവ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി, തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 27 പേരുടെ പേര്് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമ്പൂര്‍ണ്ണ ശുചിത്വമെന്ന ലക്ഷ്യത്തില്‍ 2014 ഒക്ടോബര്‍ രണ്ടിനാണ് സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് തുടക്കമിട്ടത്. 20019 ഒക്ടോബറോടെ പദ്ധതിയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നരേന്ദ്ര മോദിയുടെ മുഖ്യ പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: