ന്യൂദല്‍ഹി: നിയമ സേവന മേഖലയില്‍ വിദേശികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ 60 ശതമാനം സംഭാവന നല്‍കുന്നത് സേവനമേഖലയില്‍ നിന്നാണ്. വാണിജ്യമന്ത്രാലയത്തിന്റെ ആശയം നിയമവകുപ്പിന്റെ പരിഗണനയിലാണ്. വൈകാതെ ഇത് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ (ബിസിഐ) അവരുടെ നിയമങ്ങളര് പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു. ബിസിഐയുടെ കീഴിലുള്ള അഡ്വക്കേറ്റ് ആക്ട് പ്രകാരം താല്ക്കാലികാടിസ്ഥാനത്തില് വിദേശ അഭിഭാഷകര്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും ഭാരതത്തില്‍ പ്രവര്‍ത്തിക്കാം. അവരുടെ കക്ഷികള്‍ക്ക് നിയമസഹായം നല്‍കാം.
വിദ്യാഭ്യാസമേഖലയിലും വിദേശ നിക്ഷേപത്തിനായുള്ള സാഹചര്യങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം പരിശോധിക്കുകയാണ്. ഇതിലൂടെ ആഗോള സേവനമേഖലയില്‍ ഭാരതത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: