ന്യൂദല്‍ഹി: അഴിമതിയും , പീഡനവും നിറഞ്ഞ പാർട്ടിയായി മാറുകയാണ് ആപ്പ് എന്ന എഎപി രാഷ്ട്രീയ സംഘടന. ഇപ്പോൾ ഇതാ പഞ്ചാബിൽ ആം ആദ്മി പാർട്ടിയിൽ സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ സ്ത്രീകളെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ദൽഹിയിലെ ആപ്പ് എംഎൽഎ ദേവീന്ദർ ഷെറാവത്ത് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കത്തയച്ചു.
മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് കൂടുതലും സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ആവശ്യമായ തെളിവ് കൈവശ്യമില്ലെന്നും ഷെറാവത്ത് കത്തില്‍ പറയുന്നു. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിംഗ്, അശുതോഷ് എന്നിവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന് ദേവീന്ദർ കത്തിൽ ആരോപ്പിക്കുന്നുണ്ട്.
ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുകയാണെന്നും കത്തില്‍ പറയുന്നു. ദല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡയെ വിമര്‍ശിച്ച ഷെറാവത്ത് ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
മുന്‍മന്ത്രി സന്ദീപ് കുമാറിനെതിരായ ലൈംഗിക അപവാദം പാര്‍ട്ടിക്ക് നാണക്കേടായതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്റെ കത്ത് കൂടി പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: