കൊട്ടാരക്കര: കൊട്ടാരക്കരയുടെ കുരുക്കഴിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് നടപ്പാക്കിയ 12 ഇന കര്‍മ്മ പരിപാടികള്‍ ഫലം കാണുന്നില്ല. കര്‍മ്മ പരിപാടിയില്‍ നേതാക്കളുടെ താല്പര്യം സംരക്ഷിക്കാന്‍ വെള്ളം ചേര്‍ത്തതാണ് കാരണം. പരിഷ്കാരത്തിന്റെ ദുരന്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് പാവപ്പെട്ട ആട്ടോറിക്ഷക്കാരും,ടാക്സികളും,ഗണപതിക്ഷേത്ര പരിസരത്ത് കച്ചവടക്കാരും മാത്രം. ബാക്കി പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ആവിയായിപോയി.ഗതാഗതകുരുക്കിനും വാഹനപാര്‍ക്കിംഗിനും ഏറെ പ്രയോജനപ്രദമായിരുന്ന ഒന്നിടവിട്ട ദിവസങ്ങളില്‍ ഇരുവശങ്ങളിലുമുള്ള പാര്‍ക്കിംഗ്. പരീക്ഷണാടിസ്ഥാനത്തില്‍പോലും നടപ്പാക്കിയില്ല. സ്ഥല കുറവുള്ള കൊട്ടാരക്കരപോലുള്ള പട്ടണത്തിന് ഏറെ പ്രതീക്ഷനല്‍കുന്ന പരിഷ്കാരമായിരുന്നു ഇത്. ഇപ്പോള്‍ പട്ടണത്തില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുന്നത് നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ മാത്രം. 80 ഓളം ബോര്‍ഡുകളാണ് നോക്ക് കുത്തിയായി നില്‍ക്കുന്നത്. വാഹനങ്ങള്‍ ഇതിന് കീഴില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാല്‍ പാര്‍ക്കിംഗ് ബോര്‍ഡും നാണിക്കും. പട്ടണത്തിലെ ഗതാഗതകുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കേണ്ടവര്‍ ആദ്യം ചെയ്തത് ഗണപതിക്ഷേത്രത്തിന് സമീപം പെട്ടികടകളും ഉന്ത് വണ്ടികളുമായി കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്ന പാവപ്പെട്ടവരെ ഒഴിപ്പിക്കുകയായിരുന്നു. അവരെ ഒഴിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന മട്ടില്‍ പിന്നെ എങ്ങും ഒഴിപ്പിക്കല്‍ നടന്നില്ല.
ടൗണിലെ അനധികൃതകൈയ്യേറ്റങ്ങളില് തൊടാന്‍പോലും ആരും ധൈര്യപ്പെട്ടില്ല. കൊട്ടാരക്കരയിലെ ഗതാഗത കുരുക്ക് നാട്ടപകാര്ക്കും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വാഹനയാത്രികര്‍ക്കും, കാല്‍നടയാത്രികര്‍ക്കും ഒരു പോലെ പേടിസ്വപ്നമാണ്. ഇതിന് പരിഹാരം കാണാനാണ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും, ജനപ്രതിനിധികളും, ട്രാഫിക് അവലോകന സമിതിയും 12 ഇന കര്‍മ്മ പരിപാടികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. കോളേജ് ജംഗ്ഷന്‍മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ‘ഭാഗത്ത്മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്ക്കിംഗായിരുന്ന പ്രധാന നിര്‍ദ്ദേശം. ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ വശങ്ങള് മാറ്റി പാര്‍ക്ക് ചെയ്യും.
മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കും. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ‘ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കും. ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കും.നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും.തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്ഡന്മാരെ കൂടാതെ സന്നദ്ധപ്രവര്‍ത്തകരെ കൂടി നിയമിക്കും. ഡ്രൈവര്‍മാരുടെ കാഴചക്ക് തടസമായി നില്ക്കുന്ന ഫഌക്സുകള്‍ നീക്കം ചെയ്യും.ടി.ബി.ജംഗ്ഷന് പോസ്റ്റ് ഓഫിസ് റോഡ് വണ്‍വേയാക്കും. ടാക്സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും.
ബസ് വേ ഏര്‍പ്പെടുത്തും. അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ’ഭാഗങ്ങളില്‍ നടക്കുന്ന മത്സ്യവിപണനത്തിന് എതിരെ നടപടി എടുക്കും എന്നിങ്ങനെയായിരുന്ന കര്‍മ്മ പരിപാടി. എന്നാല്‍ ചന്തമുക്കിലെ ആട്ടോസ്റ്റാന്ഡും ടാക്സി സ്റ്റാന്‍ഡും മാറ്റി തുടങ്ങിയ പരിഷ്കരണ നടപടികള്‍ പിന്നീട് എങ്ങും എത്തിയില്ല. സ്ഥാപിത താല്പര്യക്കാരുടെ ഇടപെടീല്‍ മൂലം ഓണം കൊട്ടാരക്കരക്ക് അഴിയാകുരുക്കായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: