ശ്രീനഗര്‍: കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കര്‍ ശ്രമങ്ങളോട് സഹകരിക്കാതിരുന്ന വിഘടനവാദികളുടെ നടപടി കശ്മീര്‍ ജനതയ്ക്കും മനുഷ്യത്വത്തിനും എതിരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സര്‍വകക്ഷി സംഘം കശ്മീരില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴ്വരയില് സമാധാനം പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ലളിത് ഹോട്ടലില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും പൗരപ്രമുഖരുമയുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ജമ്മുവിലെത്തിയ രാജ്നാഥ് സിംഗ് അവിടെയും കൂടിക്കാഴ്ചകള്‍ നടത്തി.
തുടര്‍ന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ജമ്മു കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഭാഗം തന്നെയാണ്. അതിനാല്‍ കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്ന സന്ദേശവും രാജ്നാഥ് സിംഗ് നല്കി.
പെല്ലെറ്റ് തോക്കുകള്‍ക്ക് പകരം മുളക് തോക്കുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പവ (പെലര്‍ഗോണിക് ആസിഡ് വനിലൈല്‍ അമൈഡ്) പോലത്തെ ഉപകരണം ഉപയോഗിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളായി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളുമായും പൗരപ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ള എന്നിവര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി സംഘം ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മുപ്പതംഗ സര്‍വകക്ഷി സംഘമാണു ശ്രീനഗറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: