കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ താലിബാന് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 24 പേര് മരിച്ചു. ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നഗരത്തിലെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണമുണ്ടായി രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നത്.
നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങളാണുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും മാര്‍ക്കറ്റുമെല്ലാം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ചാവേര്‍ സ്വയം പൊട്ടി തെറിക്കുകയായിരുന്നു.
ആദ്യ സ്ഫോടനത്തിനിരയായവരെ രക്ഷിക്കാനായി എത്തിയ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും കൂടാതെ സാധാരണക്കാരുമടങ്ങുന്ന സംഘമാണ് രണ്ടാമതുണ്ടായ സ്ഫോടനത്തിനിരയായത്. പിന്നാലെ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന് രംഗത്ത് വന്നു.
താലിബാന്റെ മുന്‍ നേതാവ് മുല്ല അഖ്തര്‍ മന്‍സൂറിന്റെ മരണത്തിന് പിന്നാലെയാണ് അഫ്ഗാനില്‍ താലിബാന് തുടരെ അക്രമണങ്ങള്‍ അഴിച്ചു വിടുന്നത്.
അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നടന്ന അക്രമണത്തില്‍ പതിമൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: