മാവേലിക്കര: വീടുകളില്‍ പെന്ഷന് എത്തിക്കുമെന്ന അവകാശവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി സിപിഎം മേളയാക്കി മാറ്റുന്നു. മെമ്പര്‍മാരുടെ വീടുകളിലും സിപിഎം നേതാക്കളുടെ വീടുകളിലും എത്തി പെന്ഷന് വാങ്ങാനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
വാര്‍ദ്ധക്യകാല പെന്ഷന് അടക്കമുള്ളവ പോസ്റ്റ് ഓഫീസ്, ബാങ്കുകളില്‍ എത്തി വാങ്ങാന്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സാധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പെന്ഷന് വീടുകളില്‍ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ പല പഞ്ചായത്തിലും ഇപ്പോഴും നാമമാത്രമായ ആള്‍ക്കാര്‍ക്ക് മാത്രമാണ് പെന്ഷന് എത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് നല്‍കിയവര്‍ക്ക് കൃത്യമായി പെന്ഷന് ലഭിക്കുകയും ചെയ്തു.
സിപിഎം മെമ്പര്‍മാരുള്ള വാര്‍ഡുകളില്‍ അവര്‍ മുഖാന്തിരവും മറ്റു സ്ഥലങ്ങളില്‍ സിപിഎം നേതാക്കള്‍ മുഖേനയുമാണ് പെന്ഷന് വീടുകളില്‍ എത്തിച്ചിരുന്നത്. നിശ്ചയിച്ച സമയത്തിന് മുന്‍പ് ഇത്തരത്തില്‍ പെന്ഷന് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും ഇത് തിരിച്ചടിയാകുമെന്നും ഭയന്നാണ് സിപിഎം ഇപ്പോള്‍ പെന്ഷന് ഉപഭോക്താക്കളെ നേതാക്കളുടെയും മെമ്പര്‍മാരുടെയും വീടുകളിലേക്ക് വിളിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: