ഭോപ്പാല്‍: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ആരിഫ് ബേഗ് (81) അന്തരിച്ചു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.
രണ്ടുവട്ടം മദ്ധ്യപ്രദേശില്‍നിന്നുള്ള ലോക്സഭാ എംപിയായിരുന്നു. 1977-ല്‍ ഭോപ്പാലില്‍ നിന്ന് ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം ജയിച്ചു. പിന്നീട് രാഷ്ട്രപതിയായ ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മയെയാണ് അന്ന് തോല്‍പ്പിച്ചത്. ബേഗ് കേന്ദ്രമന്ത്രിയായി.
1989-ല്‍ ബേട്ടൂലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചു.
ബിജെപി വിട്ട് 1996-ല്‍ ബേഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും 2003 തിരികെയെത്തി. 2013 ല്‍ മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയായി, തോറ്റു.
അടിയന്തരാവസ്ഥയ്ക്കെതിരേ ജയില്‍ വാസം അനുഭവിച്ച ബേഗ്, ജനസംഘം നേതാക്കളായ കുശഭാവു താക്കറെയെപ്പോലുള്ള നേതാക്കള്‍ക്കൊപ്പം 19 മാസം തടവിലായി.
ആര്‍എസ്എസ്-ജനസംഘം ആശയങ്ങളില്‍ ആകൃഷ്ടനായി. ജനസംഘം- ബിജെപി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ആദ്യ മതന്യൂനപക്ഷ നേതാക്കളില്‍ പ്രമുഖനായിരുന്നു ബേഗ്.
ഭോപ്പാലിലെ ഭാരത് ടാക്കീസില്‍ സെന്‍ട്രല്‍ ലൈബ്രറിക്കടുത്ത് കബറടക്കി.
ബിജെപി നേതാക്കള്‍ ബേഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: