ലണ്ടന്‍: ബ്രിട്ടനില്‍ കാല് നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഭാരത വംശജനായ എംപി ലൈംഗിക വിവാദത്തില്‍ കുടുങ്ങി. ലേബര്‍ പാര്‍ട്ടി എംപിയായ കീത്ത് വാസ് വാഷിങ് മെഷിന് സെയില്‍സ്മാനായ ആണ്‍കുട്ടിക്ക് ലൈംഗിക ബന്ധത്തിനായി പണവും മയക്ക്മരുന്നും വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
1987 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് കീത്ത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ലണ്ടനിലെ ഇദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ വച്ചാണ് സംഭവം. രണ്ട് പുരുഷ വേശ്യകള്‍ക്ക് പണം നല്‍കുകയും മയക്ക് മരുന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വീഡിയോ സഹിതം സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം പുറത്ത് വന്നതിനെത്തുടര്‍ന്ന് കീത്ത് രാജിവെക്കണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം രാജി വെക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് നിയമജ്ഞരുമായും മറ്റ് കമ്മറ്റി അംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: