മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി വ്യാപകം. നഗരസഭാ ശുചീകരണ യജ്ഞം ഇന്ന് ആരംഭിക്കും. നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി ബാധിച്ച് അമ്പലം റോഡിലെ വ്യാപാരിയായ ഒരു സ്ത്രീ മരിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനും പരിസര പ്രദേശത്തെ നിരവധിപേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന നഗരസഭ ആഗസ്ത് 20ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും കച്ചവടക്കാരെയും സന്നദ്ധ സംഘടനകളെയും കുടുംബശ്രീയെയും റസിഡന്‍സ് അസോസിയേഷനുകളെയും സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇന്ന് കാലത്ത് 8 മണിമുതല്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ശുചീകരണ യജ്ഞം നടത്തുന്നത്.
നഗരസഭയിലെ കെട്ടിടങ്ങള്‍ക്കിടയില്‍ അലക്ഷ്യമായിട്ടിരിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങളെക്കുറിച്ച് ജന്മഭൂമി നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരസഭ മാലിന്യങ്ങള്‍ നീക്കാന്‍ കാണിച്ച അലംഭാവമാണ് വ്യാപാരിയായ സ്ത്രീയുടെ മരണത്തിനും ഡങ്കിപ്പനി നരവധി പേര്‍ക്ക് പകരുന്നതിനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: