ഇരിട്ടി: കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സഹോദരികളെ പെരുവഴിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുക്കാര് പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കാട്ടമ്പള്ളി കോട്ടക്കുന്നിലെ നായിക്കന് മടത്തില്‍ നവാസ് (38) നെയാണ് ഇരിട്ടി പോലീസ് അറസ്റ്റുചെയ്തത്. പള്ളിയില്‍ പോയി തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന 14ഉം 12ഉം വയസ്സുളള സഹോദരികളെ കീഴൂരിലെ വീട്ടിലേക്കുള്ള ഇടവഴിയില്‍ വെച്ചാണ് നവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ നടന്നു വരികയായിരുന്ന ഇടവഴിയിലൂടെ ബൈക്കില്‍ വരികയായിരുന്ന നവാസ് കുട്ടികളെ കണ്ടപാടെ ബൈക്ക് സമീപം നിര്‍ത്തി കുട്ടികളെ ആളില്ലാത്ത സ്ഥലത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. കരച്ചില് കേട്ട് കുട്ടികളെ തെരുവുനായ അക്രമിക്കുന്നതാണെന്ന് കരുതി സമീപത്തെ ഹോട്ടലില്‍ നിന്നും വീട്ടില്‍ നിന്നും ആളുകള്‍ ഓടിയെത്തിയപ്പോല് നവാസ് കുട്ടികളെ വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് ഇരിട്ടി എസ്.ഐ സുധീര്ക്കല്ലന് പറഞ്ഞു. പെണ്‍കുട്ടികളുടെ വീട്ടുകാരുടെ പരാതിയില്‍ പീഡനശ്രമത്തിന് നവാസിനെതിരെ കേസ്സെടുത്തു.ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ ഭാര്യവിട്ടിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. നവാസിനെ കോടതി റിമാഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: