പാലക്കാട്: അഴിമതിക്കേസില്‍ മലബാര്‍ സമിന്റ്സ് എംഡി: കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സിമന്റ് ഡീലര്‍ഷിപ്പില്‍ 2.70 കോടി സ്ഥാപനത്തിന് നഷ്ടം വരുത്തിയതാണ് കേസ്. വിജിലന്‍സ് ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം പത്മകുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍ , ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ ഓഫിസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഡയറക്ടര്‍ സ്ഥാനത്തുനിന്നു പത്മകുമാറിനെ സര്‍ക്കാര്‍ നീക്കി, ചുമതല വ്യവസായ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സഞ്ജയ് എം. കൗളിന് നല്കി.
മലബാര്‍ സിമന്സിലേക്ക് ഫ്ളൈആഷ് ഇറക്കുമതി കരാറില്‍ വിവാദ വ്യവസായി വി. എം. രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്കിയ ബാങ്ക് ഗ്യാരന്റി പുതുക്കാത്തതിലും 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്. സിമന്റ് നല്‍കിയതിന് ചില ഡീലര്‍മാര്‍ക്ക് കമ്മിഷന് ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസിന് ആധാരം. കൂടുതല്‍ തെളിവുകള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും. അറസ്റ്റുമുണ്ടാകുമെന്നാണ് കരുതുന്നത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മലബാര്‍ സിമന്റ്സിലെ അഞ്ച് അഴിമതിക്കേസുകളില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി.
അഞ്ചു കേസുകളില്‍ നാലിലും മുഖ്യപ്രതിയാണ് അറസ്റ്റിലായ പത്മകുമാര്‍, കേസുകളിലെ കൂട്ടുപ്രതികളായ പ്രകാശ് ജോസഫ്, ജി.വേണുഗോപാല്‍ എന്നിവരെ മാറ്റണമെന്നാവശ്യപ്പെട്ട് ജൂലൈ 16ന് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി, വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒന്നര മാസമായിട്ടും ഈ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.
അതേസമയം, കേസിലെ മുഖ്യസാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ എംഡി സസ്പെന്റ് ചെയ്തു. ഇതോടെ സാക്ഷി പറയാന്‍ ഉദ്യോഗസ്ഥര്‍ മടികാണിച്ചു. ഫലത്തില്‍ വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: