ജറുസലേം: ഗാസ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളെ ലക്ഷ്യമാക്കി ഇസ്രായേലി സേന നടത്തിയ വ്യോമാക്രമണത്തില്‍ 16 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഹമാസിന്റെ സൈനിക മേധാവിയും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഗാസയില്‍ നിന്ന് ഇസ്രായേലിന്റെ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായാണ് സേന വ്യോമാക്രമണം നടത്തിയത്. മൂന്ന് പ്രാവശ്യമായാണ് ആക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഹുസൈന് ബര്‍ഹാം അല്‍ ബ്രെയ്മിന്റെ മൃതദേഹം നാസര്‍ ആശുപത്രിയിലേക്കു മാറ്റി. മന്‍സൂര്‍ കമല്‍ അബു നുസേരിയയെന്ന ആള് ആശുപത്രിയിലെത്തിച്ചശേഷമാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തങ്ങള്‍ക്കുനേരെ 90 ലേറെ റോക്കറ്റുകള്‍ പാലസ്തീനില്നിന്നു വിക്ഷേപിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു.
ഒമ്പതുപേര്‍ക്കു പരുക്കേറ്റെന്നും അവകാശപ്പെട്ടു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: