തിരുവനന്തപുരം: വിശുദ്ധയുടെ പേരില്‍ വിദേശമദ്യം നിര്‍മ്മിക്കുന്നത് പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുള്ള ജോന് ഓഫ് ആര്‍ക്കിന്റെ പേരിലുള്ള മദ്യം നിര്‍മ്മിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്നു എന്ന ‘ജന്മഭൂമി’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
”പരാതികളൊന്നും ലഭിച്ചിട്ടില്ല. വാര്‍ത്തയും ക്രൈസ്തവ സഭകളുടെ പ്രതികരണം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം ഗൗരവത്തിലെടുക്കും,” മന്ത്രി രാമകൃഷ്ണന് പറഞ്ഞു
എറണാകുളത്തെ ദേവികുളം ഡിസ്റ്റിലറീസ് നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്കാണ് ജോന് ഓഫ് ആര്‍ക് എന്ന പേര്. ഇത് ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യുന്നുണ്ട്.
വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ബിവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: