തിരുവനന്തപുരം: നടന് മമ്മൂട്ടി തനിക്ക് ചേട്ടനാണെന്നും അദ്ദേഹത്തെ അങ്ങനെയാണു താന്‍ വിളിക്കുന്നതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ മകന് ദുല്‍ഖറിനേയും മന്ത്രി ചേട്ടനെന്നാണു വിളിക്കുന്നതെന്നും മമ്മൂട്ടിയുടെ മറുപടി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ നവതി പുരസ്കാരദാനച്ചടങ്ങിലായിരുന്നു മന്ത്രിയുടെയും പരാമര്‍ശവും മമ്മൂട്ടിയുടെ കൗതുകമേറിയ മറുപടിയും.
ജന്മദിനാഘോഷത്തില് മമ്മൂട്ടി വയസ്സ് പറയാതിരുന്നപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍ വയസ് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്തതുകൊണ്ടാണ് വയസ് വെളിപ്പെടുത്താതെന്നു മമ്മൂട്ടി പറഞ്ഞു. അതിനിടെയാണ് മമ്മൂട്ടി തന്റെ ചേട്ടന് ആണെന്നു ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തവേ കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാസ്യരൂപേണ മറുപടി പ്രസംഗത്തില്‍ മമ്മൂട്ടിയും പറഞ്ഞു. തന്നെ മാത്രമല്ല തന്റെ മകനേയും കടന്നപ്പള്ളി രാമചന്ദ്രന് ചേട്ടനെന്നാണു വിളിക്കുന്നതെന്ന താരത്തിന്റെ മറുപടി ചടങ്ങിനെത്തിയവരെ ഏറെ ചിരിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് 71 വയസും മമ്മൂട്ടിക്ക് ഈ സപ്തംബര്‍ ഏഴിന് 65 വയസുമാകും.
മമ്മൂട്ടിയുടെ ജന്മദിനം പുരസ്കാര വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. സപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനമെങ്കിലും പുരസ്കാര ദാനത്തോട് അനുബന്ധിച്ച് വേദിയില്‍ കേക്ക് മുറിച്ചു. ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരു ജയസൂര്യ പുരസ്കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: