തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ നിലവാരക്കുറവിന് കാരണം കുട്ടികളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും അട്ടക്കുളങ്ങര ഗവ.സെന്‍ട്രല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴത്തെ അധ്യാപനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അധ്യാപകരെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്.
പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം കുട്ടികളാണെന്ന് ചിലര്‍ പറയുന്നത് തെറ്റാണ്. ഒരു സമൂഹത്തെയാകെ സാംസ്കാരിക അഭിവൃദ്ധിയിലേക്ക് നടത്തേണ്ടവരാണ് അധ്യാപകര്‍. ആ തലത്തിലേക്ക് ഉയരാന്‍ അധ്യാപകര്‍ക്ക് കഴിയണം. വീട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ശരാശരിയില്‍ താഴെ പോകുന്ന കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രത്യേകശ്രദ്ധയും പിന്തുണയും അധ്യാപകര്‍ നല്‍കണം.
മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ വിദ്യാലയങ്ങള്ക്കടുത്തേക്ക് നീണ്ടുവരുന്നത് തടയാന്‍ ജാഗ്രത പുലര്‍ത്തണം. കുട്ടികളുടെ കണ്ണ് കലങ്ങിയാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ക്കുണ്ടാകണം. വിദ്യാഭ്യാസ രംഗം ഡിജിറ്റല്‍ മേഖലയിലേക്കു കടക്കുമ്പോള്‍ അദ്ധ്യാപകരും അത് പഠിക്കണം.
മാതൃഭാഷ എഴുതി പഠിപ്പിക്കണം മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന അധ്യാപക അവാര്‍ഡുകളും വിദ്യാരംഗം കലാസാഹിത്യ പുരസ്കാരങ്ങളും പിടിഎകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. എ.സമ്പത്ത് എംപി, വി.എസ്.ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: