തിരുവനന്തപുരം: മുന്‍ പ്രഥമാധ്യാപകന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കണിയാപുരം മുസ്ലിം ഗേള്‍സ് ഹൈസ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന കഴക്കൂട്ടം ചന്തവിള കല്ലുവിള വീട്ടില്‍ സി. പങ്കജാക്ഷന് നായരാണ് (75) അധ്യാപക ദിനത്തില്‍ മരിച്ചത്.
സ്കൂളിലെ ആദരണ ചടങ്ങിനു ശേഷം അദ്ദേഹം വിദ്യാര്‍ത്ഥികളോട് ജീവിത ശൈലിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു. കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ അധ്യാപക ദിനാചരണത്തിന് പങ്കജാക്ഷന് നായരെയും
സ്കൂളിലെ മുന്‍ അധ്യാപിക കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ ശാരദാമണിയെയും ആണ് മുഖ്യാതിഥികളായി ക്ഷണിച്ചത്. 33 വര്‍ഷം സ്കൂളിലെ അധ്യാപകനായിരുന്നു. ഇതില്‍ ആറ് വര്‍ഷം പ്രഥമാധ്യപക സ്ഥാനവും വഹിച്ചു. 1996 ല്‍ ആണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്.
മക്കള്‍: രാജീവ് (അധ്യാപകന്, എല്‍വിഎച്ച്എസ്, പോത്തന്‍കോട്), രാജേഷ്, (യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), രാധിക (ഗവണ്മെന്റ് എല്‍പിഎസ്, ചേങ്കോട്ടുകോണം). മരുമക്കള്‍: വി. സുരേഷ് കുമാര്‍ (ഫെഡറല്‍ ബാങ്ക്), പ്രതിഭ, അഖില (കണിയാപുരം സഹകരണ ആശുപത്രി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: