ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ സെക്ടറിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പുലര്‍ച്ചെ പന്ത്രണ്ടു മണിയോടെ പാക് സൈന്യം ഷെല്ലുകളും മോര്‍ട്ടാറുകളും പ്രയോഗിക്കുകയായിരുന്നു. ഭാരത സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക് റേഞ്ചര്‍മാര്‍ പിന്‍വാങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വെടിവയ്പില്‍ ഇരു ഭാഗത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. സെപ്തംബര്‍ രണ്ടിന് അഖിനൂര്‍ മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം, പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 253 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായപ്പോള്‍ നിയന്ത്രണ രേഖയില്‍ 152 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: