ന്യൂയോര്‍ക്ക്: പാരീസില്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോടൊപ്പം ലഷ്കര്‍-ഇ-തോയ്ബയില്‍ നിന്നുള്ള ബോംബ് നിര്‍മ്മാതാവും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 130 പേര് കൊല്ലപ്പെടാനിടയായ ആക്രമണ സമയത്ത് മുഹമ്മദ് ഉസ്മാനെന്ന ലഷ്കര്‍ ഭീകരന് ഫ്രഞ്ച് തലസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നവംബറില്‍ നടന്ന പാരീസ് ആക്രമണം, ഐഎസ് നേതാവ് അബു അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ലഷ്കറിന്റെ മുഹമ്മദ് ഉസ്മാന് ഉറുദുവാണ് സംസാരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലഷ്കര്‍ ഭീകരരും ഐഎസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഉസ്മാന് സ്വയം ഐഎസുമായി ചേര്‍ന്ന് അക്രമണം നടത്തുകയായിരുന്നോ എന്നുമറിയില്ല.
ഉസ്മാന് സംഘടനയില്‍പ്പെട്ട രണ്ട് പേര് ആക്രമണ സമയം സ്റ്റേഡിയത്തിന് പുറത്ത് സ്വയം പൊട്ടിത്തെറിച്ചിരുന്നു. അഹമ്മദ് അല്‍ മുഹമ്മദ്, മുഹമ്മദ് അല്‍ മഹമ്മൂദ് എന്നിവരാണ് ചാവേറുകളായത്.
സിറിയയിലെ റാഖ നഗരത്തില്‍ നിന്ന് ഖിലാഫത്ത് ഐഎസിലെ അംഗമായിട്ടാണ് ഉസ്മാന് ഭീകരപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതെന്ന് ഗ്രീക്ക് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഖിലാഫത്ത് ഐഎസിലെ മറ്റൊരംഗമാണ് അള്‍ജീരിയക്കാരനായ അഡല്‍ ഹദാദിഹാദ്.
പാരീസ് അക്രമണത്തിന് ശേഷം ഉസ്മാനും ഹദാദിഹാദിനും പണം ലഭിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ഉസ്മാനും ഹദാദിക്കും അക്രമണ സമയം സ്ഥലത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല.
നിലവില്‍ ഉസ്മാനും ഹദാദിയും ഭീകര വിരുദ്ധ നടപടി നേരിട്ട് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: