ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിലുള്ള തന്റെ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ.
കേജ്രിവാള് സര്‍ക്കാരിലുള്ളവര്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചതിലൂടെ ജയിലില്‍ കഴിയുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു.
കേജ്രിവാള് തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഇപ്പോള്‍ ദല്‍ഹി സര്‍ക്കാരില്‍ കാണുന്നതാണോ കേജരിവാള്‍ ഉദ്ദേശിച്ച ഗ്രാമ സ്വരാജ് എന്നും അണ്ണാ ഹസാരെ ചോദിച്ചു. ഇതുകൊണ്ടെല്ലാം കേജ്രിവാളിലുള്ള വിശ്വാസം അസ്തമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഎപി മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരേ ലൈംഗീക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഹസാരെയുടെ പ്രതികരണം.
പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞാല്‍ താന്‍ ചുറ്റിക്കറങ്ങേണ്ടി വരും. അണികളെ ചേര്‍ക്കാനായി റാലികള്‍ നടത്തേണ്ടിവരും. പക്ഷേ, പാര്‍ട്ടിയില്‍ ചേരുന്നവര്‍ നല്ലവരാണെന്ന് എങ്ങനെ നിങ്ങള്‍ക്ക് കണ്ടെത്താനാകുമെന്നും നേരത്തേ തന്നെ കേജ്രിവാളിനോട് ചോദിച്ചതായും അണ്ണാ ഹസാരെ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹസാരെയുടെ സംഘത്തില്‍നിന്ന് വഴിപിരിഞ്ഞാണ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സംഘം ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതും ദല്‍ഹിയില്‍ ഭരണം പിടിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: