കൊച്ചിയില്‍, ആദ്യമായി നികുതി നിശ്ചയിച്ചത് 1762ലാണ്. സാമൂതിരി, പ്രഭുക്കള്‍ ഇവരെ ഒഴിച്ചുള്ള ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതിന്റെ ചിലവുകള്‍ക്കാണ് ആദായ നികുതി ഏര്‍പ്പെടുത്തിയിത്. പിന്നീട് ഹൈദരാലിക്ക് നാലുലക്ഷം പടച്ചിലവിന് ആവശ്യമുണ്ടായപ്പോള്‍ കുറച്ചെങ്കിലും നല്‍കുന്നതിന് ഭൂനികുതി കൂട്ടി. വര്‍ഷം തോറും നവാബിന് കപ്പംകൊടുക്കാന്‍ നികുതി വീണ്ടും വര്‍ദ്ധിപ്പിച്ചു.
ടിപ്പുസുല്‍ത്താന്‍ ഭാരിച്ച കപ്പം ആവശ്യപ്പെട്ടപ്പോള്‍ കൊച്ചിയിലെ ക്രിസ്ത്യാനികള്‍ക്ക് നല്‍കിയിരുന്ന കാണം, നേര്‍പാട്ടം, പണയം എന്നിവയില്‍ ഭൂനികുതി ഏര്‍പ്പെടുത്തി. മലബാറില്‍ ടിപ്പുസുല്‍ത്താനാണ് ഭൂനികുതി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: