കണ്ണൂര്‍: കണ്ണൂര്‍ ഗണേശ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്ഷേത്രങ്ങളുടേയും മഠങ്ങളുടേയും ഗ്രാമ കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ നടത്തുന്ന സാര്‍വ്വജനിക ഗണേശോത്സവം ഇന്ന് വൈകുന്നേരം വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടെ സമാപിക്കും. വൈകുന്നേരം കണ്ണൂര്‍ നഗരത്തിലെ പിളളയാര്‍ കോവില്‍ കേന്ദ്രീകരിച്ച് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കും.
വൈകുന്നേരം 4 മണിക്ക് താളിക്കാവ് മൈതാനിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഗണേശ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുളള രഥങ്ങള്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന വിഗ്രഹ നിമഞ്ജന രഥ ഘോഷയാത്ര അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഹനുമാന് കോവില്‍, താളിക്കാവ് മാരിയമ്മന്‍ കേവില്‍,താളിക്കാവ് ഭഗവതി ക്ഷേത്രം, മുനീശ്വരന്‍ കോവില്‍, സ്റ്റേഷന് റോഡ്, ഫോര്‍ട്ട് റോഡ്, ബാങ്ക് റോഡ്, മാര്‍ക്കറ്റ്, മുത്തുമാരിയമ്മന്‍ കോവില്‍, കൃഷ്ണന് കോവില്‍, കാമാക്ഷിയമ്മന്‍ കോവില്‍, പിളളയാര്‍കോവില്‍ എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ശ്രീനാരായണ പാര്‍ക്ക് വഴി പയ്യാമ്പലത്ത് എത്തിച്ചേരും. സമാപന സംഗമത്തില്‍ കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ വിനായക ചതുര്‍ത്ഥി സന്ദേശം നല്‍കും. സ്വാമി അമൃത കൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, സ്വാമി സാധുവിനോദ്, മാതാ പ്രേം വൈശാലി, എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി.അശോകന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഗണപതിഹോമം, മഹാആരതി എന്നിവക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: