ചാരുംമൂട്: സര്‍ക്കാര്‍ നടപ്പിലാക്കി പാര്‍ട്ടി സഖാക്കള്‍ വിതരണം നടത്തി വരുന്ന പാവപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ അര്‍ഹതപ്പെട്ട പെന്ഷന് വിതരണം അശാസ്ത്രീയമായ രീതിയില്‍ നടത്തിവരുന്നതിനാല്‍ പെന്ഷന് ഇതുവരെയും കൈയ്യില്‍ കിട്ടാത്ത നൂറുകണക്കിന് പ്രായമേറിയ ആളുകള്‍ നെട്ടോട്ടത്തില്‍. അടുത്ത വീടുകളില്‍ സഖാക്കള്‍ എത്തി ആഘോഷപൂര്‍വ്വം വിതരണം നടത്തിപോകുന്നതു കാരണം മറ്റു പാര്‍ട്ടി അനുഭാവികളാണ് കൂടുതലും ആശങ്കയിലായത്. ബിജെപി അനുഭാവികളായതു കൊണ്ടാണോ പെന്ഷന് കിട്ടാത്തതെന്നാണ് ചിലരുടെ സംശയം.
പല വീടുകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ബാങ്ക് അക്കൗണ്ട് നമ്പരും പേരും വാങ്ങി പോയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പെന്ഷന് കിട്ടിയിട്ടില്ലെന്നുമാണ് ചിലരുടെ പരാതി. ഏതായാലും സ്വയം എഴുന്നേറ്റു നടക്കുവാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ മുതല്‍ എണ്‍പതും തൊണ്ണൂറും വയസ്സായവര്‍ വരെ സഖാക്കളുടെ പുറകെ പെന്‍ഷനു വേണ്ടി നടക്കേണ്ട അവസ്ഥയാണുള്ളത്.
അശാസ്ത്രീയമായ പെന്ഷന് വിതരണം നിര്‍ത്തി ബാങ്ക് വഴിയും പോസ്റ്റ്ഓഫീസ് വഴിയും ലഭിക്കുന്നവിധമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. വിതരണം നടത്തിവരുന്ന പെന്ഷന്തുകയില് വന്‍തോതില്‍ അഴിമതി നടക്കുന്നതായും ജനങ്ങള്‍ പറയുന്നു. ഇതുവരെ നടന്ന പെന്ഷന് വിതരണം സുതാര്യമായ രീതിയില്‍ ആയിരുന്നോ എന്നു കൂടി അധികാരികള്‍ പരിശോധിക്കണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
ക്ഷേമ പെന്ഷന് വിതരണം പരാജയം
ആലപ്പുഴ: നഗരസഭാ പ്രദേശത്ത് സാമൂഹിക ക്ഷേമ പെന്ഷന് വിതരണത്തിലുണ്ടായിരിക്കുന്ന രാഷ്ട്രീയ ഇടപെടല്‍ðഅവസാനിപ്പിക്കണമെന്ന് നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ആവശ്യപ്പെട്ടു. കുത്തഴിഞ്ഞ വിതരണ സമ്പ്രദായത്തില്‍ ആയിരക്കണക്കിന് പ്രായാധിക്യമുള്ള ഗുണഭോക്താക്കളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പാര്‍ട്ടിപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ പെന്ഷന് വിതരണം പാടെ പരാജയപ്പെട്ടു. ദിവസേന നഗരസഭയിലേയ്ക്ക് നൂറുകണക്കിന് ആളുകളാണ് പെന്ഷന് ലഭിച്ചില്ലെന്ന പരാതിയുമായി എത്തുന്നത്. മാടമ്പിമാരെപ്പോലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടുവാതിക്കല്‍ വന്ന് ദയ യാചിക്കുന്നവരായി കേരളത്തിലെ വയോജനങ്ങളേയും വിധവകളേയും മാറ്റിയിരിക്കുന്നു. പെന്ഷന് വിതരണത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവും നടക്കുന്നു. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും അടക്കമുള്ള ആളുകളെ വിളിച്ചുചേര്‍ത്ത് വിതരണ കമ്മിറ്റി രൂപീകരിച്ചുമാത്രമേ വിതരണം ചെയ്യാവു എന്ന നിര്‍ദ്ദേശം കാറ്റില്‍പറത്തിയാണ് സഹകരണ ബാങ്കുകളും സംഘങ്ങളും പെന്ഷന് വിതരണം നടത്തുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള അപാകതയില്‍ð നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം പരാതികള്‍ക്ക് മറുപടി പറയാനുള്ള ബാദ്ധ്യത സഹകരണ ബാങ്കിനും സര്‍ക്കാരിനുമാണെന്നും ചെയര്മാന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: