തിരുവനന്തപുരം: ഭാരതീയ ആചാരങ്ങള്‍ മതേതരവിരുദ്ധമെന്നു വരുത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. ശബരിമലയിലെ സ്ത്രീപ്രവശന വിവാദത്തിനെതിരെ മഹിളാമോര്‍ച്ചയും ബിജെപിയും സംയുക്തമായി സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയെ അനാവശ്യ വിവാദകേന്ദ്രമാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും. ഈ വിവാദം തുടങ്ങിയിട്ട് മാസങ്ങളായി. ലിംഗ വിവേചനം നിലനില്ക്കുന്നു എന്നുപറഞ്ഞാണ് വിവാദം. ശബരിമലയില്‍ ലിംഗവേചനമില്ല. 10 വയസിനും 50 വയസിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുമാത്രമാണ് ശബരിമലയില്‍ പ്രവേശനമില്ലാത്തത്. അത് ആചാരത്തിന്റെ ഭാഗമാണ്.
ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റും ബാലരാമപുരം പഞ്ചായത്ത് മെമ്പറുമായ ഹേമലത, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം അഞ്ജനാ സുരേഷ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ജയ, ബിജെപി ജില്ലാ സെക്രട്ടറിമാരായ മിനി, അഞ്ജന, ആര്.സി.ബീന, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധര്‍മ്മ, നഗരസഭാ കൗണ്‍സിലര്‍മാരായ ചിഞ്ചു, കോമളകുമാരി, രമ്യാ രമേശ്, ഹിമ സിജി തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: