കാഞ്ഞാര്‍: ഉള്‍പ്രദേശങ്ങളില്‍ നിന്നും വിലയ്ക്കു വാങ്ങുന്ന തടി ഉരുപ്പടികള്‍ വലിയ ലോറിയില്‍ കയറ്റുന്നത് സംസ്ഥാന പാതയോരത്ത്. ഇതു മൂലം റോഡും പരിസരങ്ങളും ചെളിക്കുണ്ടായി മാറുന്നു. അറക്കുളം സെന്റ് ജോസഫ് കോളേജിന് സമീപം റോഡരികിലാണ് ടണ്‍ കണക്കിന് തടി ലോറിയില്‍ കയറ്റുന്നതിനായി ഉള്‍പ്രദേശങ്ങളില്‍ നിന്നും ചെറുവണ്ടികളില്‍ എത്തിക്കുന്നത്.
റോഡിനോട് ചേര്‍ന്ന് തടി കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഗതാഗത തടസവും ഉണ്ടാകുന്നു. വലിയ ലോറികള്‍ തടി കയറ്റുവാന്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിനാല്‍ ഈ പ്രദേശം ചെളിക്കുളമായി തീര്‍ന്നിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും റോഡരികിലെ ചെളിക്കുണ്ട് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചെളിക്കുളം ശ്രദ്ധിക്കാതെ ചെറുവാഹനങ്ങള്‍ സൈഡ് ഒതുക്കിയാല്‍ ചെളിക്കയത്തില് പൂണ്ടു പോകും. നിയമത്തെ കാറ്റില്‍ പറത്തിയാണ് സംസ്ഥാന പാതയോരത്തെ തടി കൂമ്പാരം വലിയ ലോറികളിലേക്ക് കയറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: