മട്ടാഞ്ചേരി: നിരോധിത പെലാജിക് വല ഉപയോഗം, അന്യസംസ്ഥാന ബോട്ടുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം, യുസേഴ്സ് ഫീസ് കുറവു വരുത്തല്‍ തുടങ്ങി പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ പരമ്പരാഗത മത്സ്യമേഖലയെ തകര്‍ക്കുകയാണെന്ന് സ്വതന്ത്രമത്സ്യ തൊഴിലാളി സെന്റര്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാര്‍ മന്ത്രി കെ. ബാബുവിന്റെ നയവും സമീപനവുമാണ് ഇടതു സര്‍ക്കാര്‍ ഫിഷറീസ് മന്ത്രി മേഴ്സി കുട്ടിയമ്മയും തുടരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണെന്ന് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ലാല്‍ കോയിപറമ്പില്‍ ജില്ലാ പ്രസിഡന്റ് എ.ആര്. പാപ്പച്ചന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പെലാജി ട്രോളിങ്ങ് നടത്തുന്ന അന്യസംസ്ഥാന ബോട്ടുകള്‍ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ഉപരിതല മത്സ്യങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുന്ന പെലാജിക്ക് വലകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ലാല്‍ കോയിപറമ്പില്‍ പറഞ്ഞു.
സംസ്ഥാന രജിസ്ട്രേഷനും ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന ബോട്ടുകളില്‍ നിന്ന് യുസേഴ്സ് ഫീ വാങ്ങുന്നതില്‍പ്പോലും ഇടതു സര്‍ക്കാര്‍ ഇരട്ടനയം സ്വീകരിക്കുന്നു. 25000 രൂപയുള്ള ഫീസ് 10,000 രൂപയാക്കി കുറച്ചിരിക്കുകയാണ്. ഇതിലൂടെ ക്ഷേമനിധിയിലേത്തേണ്ട ലക്ഷങ്ങളെ കുറിച്ച് വകുപ്പ് മൗനത്തിലാണ്. പരമ്പരാഗത തീരദേശ മത്സ്യ ബന്ധന മേഖലയ്ക്ക് തിരിച്ചടിയേകുന്ന സമീപനമാണ് ഇടതു സര്‍ക്കാറിന്റെത്.
നിരോധിത വലകള്‍ കണ്ടു കെട്ടാനും അന്യസംസ്ഥാന ട്രോളിങ്ങ് ബോട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കോസ്റ്റ് ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്റും തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്നതിലുടെയുളള സമാധാന ലംഘനത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്തരവാദികളായിരിക്കുമെന്ന് ലാല്‍ കോയിപറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: