കൊച്ചി: ബാബുവിന് പിന്നാലെ ബെന്നിബഹനാനെയും വിജിലന്‍സ് ലക്ഷ്യമിടുന്നു. സോളാര്‍ കേസ് ഒതുക്കാന്‍ ബാര്കോഴപ്പണം ഉപയോഗിച്ചെന്ന നിഗമനത്തിലാണ് വിജലന്‍സ്.
ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സോളാര്‍ കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബെന്നി ആയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൃക്കാക്കര മുന്‍ എംഎല്‍എ ‘എ’ കോണ്‍ഗ്രസിന്റെ പ്രമുഖനും ഉമ്മന്‍ചണ്ടിയുടെ വലംകൈയ്യുമാണ്. ബെന്നിയുടെ സമ്പാദ്യത്തെക്കുറിച്ച് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തുന്നുണ്ട്. വെങ്ങോലക്കാരനായ ബെന്നി ഇപ്പോള്‍ തൃക്കാക്കരയിലാണ് താമസം.
കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് ബെന്നി പലതവണ ഫോണില്‍ സംസാരിച്ചതായി സരിത സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്തരുതെന്നായിരുന്നു ബെന്നി ആവശ്യപ്പെട്ടത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പലപ്രാവശ്യം ബെന്നിയെ നേരില്‍ കാണുകയും ഫോണില്‍ ബന്ധപ്പെട്ടതായും സരിതയുടെ മൊഴിയിലുണ്ട്.
കെ.കരുണാകരന്റെ കണ്ണിലെ കരടായിരുന്ന ബെന്നി ഉമ്മന്‍ചാണ്ടിയുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനത്തേക്ക് എത്തിയത്. അത് കരുണാകരന്റെ മരണശേഷമായിരുന്നു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെന്നിക്ക് സീറ്റ് ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: