പയ്യന്നൂര്‍: ദേശീയപാതയില്‍ പരിയാരം ചുടല വളവില്‍ ആറ് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ചുടല അയ്യപ്പഭജന മന്ദിരത്തിന് സമീപം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തു നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട ബസ്സ് അതുവഴി വന്ന കാറിലും ടാറ്റ എയ്സ് വണ്ടിയിലും മില്‍ക്ക് വാനിലും മിനി ലോറിയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബസ്സ് യാത്രക്കാരായ പി.പി.ബാബു, എം.റാഷിദ്, കെ.ദിവ്യ, രാധ, നാന്‍സി, സരോജിനി, തോമസ്, സുരേശന്, ധന്യ, അഞ്ജലി, പുഷ്പ, അപര്‍ണ എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മൂന്നു ദിവസം മുമ്പും ഇതേ സ്ഥലത്ത് ലോറിയും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചിരുന്നു. ദേശീയ പാതയില്‍ പരിയാരം മെഡിക്കല്‍ കോളേജിനും തളിപ്പറമ്പിനും ഇടയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 44 വാഹനാപകടങ്ങളില്‍ 12 പേര് മരിക്കുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അശാസ്ത്രീയമായ വളവുകളും റോഡിന്റെ വീതിയില്ലായ്മയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
തളിപ്പറമ്പ്: ചിറവക്ക് വളവില്‍ മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ജെയ്സണ്‍, സഹായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: