മുണ്ടക്കയം: ഓട്ടോകള്‍ രാത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ ഹാജരാ കുവാന്‍ അദാലത്ത് കോടതി ഉത്തരവ്. മുണ്ടക്കയം നഗരത്തില്‍ രാത്രിയില്‍ ഓടുന്ന ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ അമിത കൂലി വാങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡവലപ്മെന്റ് സൊസൈറ്റി ചെയര്മാന് അജീഷ് വേലനിലം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് അദാലത്ത് കോടതിയുടെ നടപടി.
9ന് നടക്കുന്ന സിറ്റിംഗില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, കാഞ്ഞിരപ്പളളി ആര്.ടി.ഒ എന്നിവര്‍ ഹാജരാകുവാനാണ് കാഞ്ഞിരപ്പളളി ലീഗല്‍ സര്‍വീസ് അദാലത്ത് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രാത്രിയില്‍ അധിക നിരക്ക് വാങ്ങാമെന്ന നിയമത്തിന്റെ മറവിലാണ് അമിത നിരക്ക് ഈടാക്കുന്നത്. രാത്രി പത്തു മണിമുതല്‍ രാവിലെ ആറ് മണി വരെ മിനിമം നിരക്ക് കഴിഞ്ഞുളള തുകയുടെ പകുതിയില്‍ കൂടുതല്‍ കൂലി വാങ്ങാമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ നിയമം കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം ഓട്ടോറിഷ തൊഴിലാളികള്‍ രാത്രിയില്‍ അമിത കൂലിയാണ് വാങ്ങുന്നത്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തില്‍ കൂലി വാങ്ങുകയോ, പകല്‍ സമയങ്ങളില്‍ നിശ്ചയിച്ചിട്ടുളളതു പോലെ രാത്രിയിലെ യാത്രാ നിരക്ക് തീരുമാനിച്ച് ഓട്ടോകളില്‍ രാത്രികാല നിരക്ക് പ്രസിദ്ധീകരിക്കുവാന്‍ നടപടി എടുക്കണമെന്ന് അജീഷ് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുണ്ടക്കയത്തു മാത്രമല്ല, കാഞ്ഞിരപ്പളളി, എരുമേലി അടക്കമുളള സമീപ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തിലുളള പരാതികള്‍ ഇവിടെ നിന്നെല്ലാം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അമിത കുലി ഈടാക്കുന്നത്. പുതു തലമുറയില്‍പ്പെട്ട ചിലരാണെന്നാണ് ആദ്യകാല ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്. ഇത്തരത്തില്‍ അമിത കൂലി വാങ്ങുന്നവര്‍ ഓട്ടോ തൊളിലാളികള്‍ക്ക് ഒന്നാകെയാണ് പേരു ദോഷമുണ്ടാക്കുന്നതെന്ന് അവര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: