മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് ഇളമ്പ്രാമലയിലെ സ്വകാര്യ എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറെ കൊലപ്പെടുത്തി ചാണകുഴിയില്‍ തളളിയ സംഭവത്തിലെ ഏക ദൃക്സാക്ഷിയായ മുണ്ടക്കയം ഇളമ്പ്രാമല മടക്കതടത്തില്‍ സൈമണിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യമാണ് ഉയരുന്നത്.
വണ്ടന്‍പതാല്‍ തട്ടാശ്ശേരില്‍ അരവിന്ദന്(52)നെ കഴിഞ്ഞ ജൂലായ് 18ന് ഉച്ചക്ക് രണ്ടുമണിയോടെ തോട്ടത്തിലെ ജോലിക്കാരനായ വരക് കാലായില്‍ മാത്യു വര്‍ക്കി കൊലപെടുത്തി ചാണകകുഴിയില്‍ മൂടിയത്. അരവിന്ദനും സൈമണ്‍, മാത്യു എന്നിവര്‍ ചേര്‍ന്നു തോട്ടത്തിലെ കെട്ടിടത്തില്‍ മദ്യപിക്കുന്നതിനിടയില്‍ തൂമ്പാ ഉപയോഗിച്ചു അരവിന്ദനെ തലക്കടിച്ചു കൊലപെടുത്തിയെന്നും മൃതദേഹം സൈമണിന്റെസഹായത്തോടെ ചാണകകുഴിയില്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് മാത്യു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ അന്നേ ദിവസം മദ്യപിച്ചിട്ടില്ലന്നും കൊലപാതകം നടക്കുമ്പോള്‍ താന്‍ കെട്ടിടത്തിന്റെ അടുത്തുമാത്രമാണ് എത്തിയതെന്നും തന്നോട് മൃതദേഹം ചാണകകുഴിയിലേക്കുമാറ്റാന് സഹായിക്കണമെന്നു ആവശ്യപെട്ടെങ്കിലും അതിനു തയ്യാറാവാതെ പോവുകയായിരുന്നുവെന്നാണ് സൈമണ്‍ പറഞ്ഞത്. സൈമണ്‍ മുണ്ടക്കയത്തുനിന്നും വാങ്ങി കൊണ്ടുവന്ന മദ്യമാണ് തങ്ങള്‍ ഒരുമിച്ചിരുന്നു കഴിച്ചതെന്നു ഐ.ജി.ശ്രീജിത്ത് അടക്കമുളള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞെങ്കിലും താന്‍ മദ്യം വാങ്ങിയിട്ടില്ലന്നും അന്നേദിവസം ബീഡിമാത്രമാണ് ലഹരിയായി ഉപയോഗിച്ചതെന്നുമാണ് സൈമണിന്റെ മൊഴി.
ഇതെല്ലാം കണക്കിലെ ടുത്തു സൈമണെ പോലീസിന്റെ രഹസ്യ സ്ക്വാഡ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തില്‍ സൈമണിന്റെ പങ്ക് വ്യക്തമായന്നും ജയിലിലേക്കുപോകാന്‍ തയ്യാറാവാനും പോലീസ് പറഞ്ഞതോടെ സൈമണെ കൂടുതല്‍ അസ്വസ്തനായി കണ്ടിരുന്നതായി പറയപെടുന്നു. ഇതോടെ അന്നു തന്നെ സൈമണ്‍ വെളിച്ചിയാനിയിലെ ബന്ധുവിനോടു വിവരം പറയുകയും ബന്ധു ഇളമ്പ്രാമലയിലെ അയല്‍വാസിയെ വെളിച്ചിയാനിയിലേക്കുവിളിച്ചുവരുത്തി സത്യം പറയുകയുമായിരുന്നു.ഇവര്‍ പിന്നീട് പോലീസെത്തി മൊഴിനല്കുകയായിരുന്നുവത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: