കൊട്ടാരക്കര: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി അറിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് . ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവര്‍ ക്ഷേത്രത്തില്‍ വരരുതെന്ന് പറയുന്നത് പ്രസിഡന്റിന്റെ ജോലിയല്ല. പരാതി ലഭിച്ചാല്‍ ആര്‍എസ്എസ് നേതൃത്വവുമായി സംസാരിച്ച് പരിഹരിക്കും. ആര്‍എസ്എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയും ആണ്. സഹകരിക്കാവുന്ന മേഖലയില്ലാം അവരുമായി സഹകരിക്കും. നിരവധി ഹൈന്ദവ സംഘടനകളും ‘ഭക്ത സംഘടനകളുമുണ്ട്. അക്കൂട്ടത്തില്‍ തന്നെയാണ് ആര്‍എസ്എസ്സിനെയും കാണുന്നത്. അവരുടെ നയപരിപാടികള്‍ വ്യത്യസ്തമായിരിക്കാം. അതു തീരുമാനിക്കേണ്ടത് അവരുടെ നേതൃത്വമാണ്. സംഘര്‍ഷം ഒന്നിനും പരിഹാരമല്ല. ‘ഭക്തരുടെ വിശ്വാസവും ‘ഭക്തിയും നിലനിര്‍ത്തുകയെന്നതാണ് ബോര്‍ഡിന്റെ ലക്ഷ്യം. ക്ഷേത്രത്തില്‍ ആരെയും വിലക്കാന്‍ കഴിയില്ല.
ഞാന്‍ ആര് എസ് എസ് അല്ല. ടി.എന്‍. സീമയുടെ പരാമര്‍ശങ്ങളോടൊന്നും പ്രതികരിക്കാന്‍ ഞാനില്ല. അവര്‍ക്കുള്ള മറുപടിയാണ് പിന്തുണ പ്രഖ്യാപിച്ച് എനിക്ക് വരുന്ന ഫോണ്‍കോളുകളും റെഡി ടു വെയ്റ്റ് ക്യാമ്പയിനില്‍ അഞ്ചു ലക്ഷത്തിലധികം സഹോദരിമാര്‍ അംഗമായതും. ഒരു തലമുറയാണ് ഇതിന് പിന്നിലെന്ന് കാണണം. മദ്രസയും സണ്‍ഡേ സ്കൂളും പോലെ മതപാഠശാല നിര്‍ബന്ധമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: