കുറവിലങ്ങാട്: ഓണാഘോഷങ്ങളുടെ മറവില്‍ കുറവിലങ്ങാട് മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കിയാണ് മിക്ക സ്ഥലങ്ങളില്‍ നിന്നും അളവില്‍ കൂടുതല്‍ മണ്ണ് കടത്തുന്നത്.
മണ്ണ്വില്ക്കാന് താത്പര്യമുള്ള സ്ഥല ഉടമസ്ഥരെ ഏജന്റുമാര്‍ തേടിയെത്തിയാണ് കച്ചവടം ഉറപ്പിക്കുന്നത്. കരംകെട്ടിയ രസീതിന്റെ കോപ്പിയും ഏതെങ്കിലും ഒരുകെട്ടിടത്തിന്റെ പ്ലാനുമായി പഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണത്തിന് അപേക്ഷ നല്‍കും. ഇതിനോടൊപ്പം പടിയും ന്ലകുന്നുണ്ട്. പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ പെര്‍മിറ്റും മണ്ണ് നീക്കുവാനുള്ള ശുപാര്‍ശയും ഒപ്പിച്ചെടുക്കുന്നു. ഇതുമായി ജിയോളജി വകുപ്പില്‍ നിന്നും അഞ്ചു മുതല്‍ ഏഴുസെന്റ്വരെ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് സൈറ്റ്ലെവലിംഗ് അനുമതി നേടിയെടുക്കുകയും ചെയ്യുന്നു. മണ്ണ് നീക്കുവാന്‍ ലഭിക്കുന്ന പാസ് ദുരുപയോഗം ചെയ്ത് അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളിലേയ്ക്കും ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്കുമാണ് മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. ലോറി ഒന്നിന് എന്ന രീതിയിലാണ് പോലീസുകാര്‍ക്ക് പടി നല്‍കുന്നത്. പഞ്ചായത്ത് റവന്യൂ ജിയോളജി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് വേറെയും പടി നല്‍കുന്നുണ്ട്. ആയിരം മുതല്‍ ആയിരത്തിഅഞ്ഞൂറുവരെ മണ്ണ്എടുക്കുന്ന സ്ഥലത്ത് വില നല്കുമ്പോള്ലോറിഒന്നിന് 15000 മുതല്‍ 20000 വരെയാണ് ആലപ്പുഴജില്ല കടന്നാല്മണ്ണിന് വില.
കുറവിലങ്ങാട് പഞ്ചായത്തില്‍ മണ്ണെടുപ്പ് നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ്കാറ്റില് പറത്തിയാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നത്. പ്രദേശത്ത്ഏറ്റവും അധികംമണ്ണ് കടക്കുന്നത് കുറവിലങ്ങാട്വില്ലേജ് പരിധിയില്‍ നിന്നാണ്. കുര്യം, മണികാവ്, തോട്ടുവ, ഇലയ്ക്കാട് പ്രദേശങ്ങള്‍ മണ്ണ് എടുപ്പുകാരുടെ സ്ഥിരം വിഹാരകേന്ദ്രമാണ്. മരങ്ങാട്ടുപള്ളി, കാണക്കാരി, ഉഴവൂര്‍, വെളിയന്നൂര്‍ പ്രദേശങ്ങളിലും മണ്ണെടുപ്പ് സംഘങ്ങള്‍ സജീവമാണ്.
പോലീസിന്റെയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ലഭിക്കുന്ന പാസ്തിരുത്തിയും ഒരുലോഡിന് ലഭിക്കുന്ന പാസില്‍ ഒന്നിലധികംലോഡുകളായിതിരുത്തിയുമാണ് ലോറികള്‍ മണ്ണടി നടത്തുന്നത്. മണ്ണുമായി പോകുന്ന ലോറികളിലെ പാസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ മണ്ണ് മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ ്ചെയ്യുന്നത്. അമ്പതും നൂറുംലോഡിന്റെ പെര്‍മിറ്റുകള്‍ വച്ച് ആയിരക്കണക്കിന് ലോഡാണ ്ടിപ്പറുകളിലും വലിയ ടോറസ്സുകളിലുമായി കടത്തിക്കൊണ്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: