വടകര : ദേശീയപാത സ്ഥലമെടുപ്പില്‍ പുനരധിവാസ പാക്കേജ് അടക്കമുള്ള പ്രശ്നങ്ങള്‍ കര്‍മസമിതിയുമായി കലക്ടര്‍ ചര്‍ച്ചചെയ്യണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റില്‍ നടന്ന യോഗത്തില്‍ ഇത് തീരുമാനിച്ചെങ്കിലും ചര്‍ച്ച നടന്നില്ലെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു.
വടകരയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും ഒരു കുടക്കീഴില് അണിനിരത്താനുള്ള റവന്യു ടവറിന്റെ നടപടികള്‍ തുടങ്ങിയതായി തഹസില്‍ദാര്‍ ടി.കെ സതീഷ് കുമാര്‍ പറഞ്ഞു.
അടക്കാതെരുവ് ജംഗ്ഷനില്‍ വില്യാപ്പള്ളി, ആയഞ്ചേരി ഭാഗത്തേക്കും, വടകര നാരായണ നഗറിലെ തിരുവള്ളൂര്‍ റോഡിലേക്ക് പോകുന്ന ഭാഗത്തെയും ബസ്സ് വെയിറ്റിംഡ് ഷെഡുകള്‍ പുനക്രമീകരിക്കണമെന്ന് മുനിസിപ്പല്‍ ചെയര്മാന് കെ.ശ്രീധരന് ആവശ്യപ്പെട്ടു.
ദേശീയപാതയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറകുറ്റപണി നടത്താനും തീരുമാനമായി. വടകര മാര്‍ക്കറ്റ് റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. സി.കെ നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.കെ രാജന്, എ.ടി ശ്രീധരന്, പി.സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ആര്.ഗോപാലന്, അഡ്വ.ഇ.എം ബാലകൃഷ്ണന്, പുത്തൂര്‍ അസീസ്, ആവോലം രാധാകൃഷ്ണന്, പി.കെ ഹബീബ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: