കൊച്ചി: കോഴിക്കോഴ കേസില്‍ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. എന്‍.കെ ദാമോദരനാണ് മാണിക്ക് വേണ്ടി ഹാജരാവുക. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിനായിരുന്നു കോഴി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നികുതി ഇളവ് നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരില്‍ കെ.എം മാണി ധനമന്ത്രിയായിരുന്ന സമയത്തായിരുന്നു ഇളവ് നല്‍കിയത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിയെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. ഈ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കണമെന്ന് കരുതി മനഃപൂര്‍വം ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മാണിയുടെ വാദം. തനിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആര്‍ ദുരുദ്ദേശപരമാണെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്നുമാണ് മാണി തന്റെ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ പ്രാഥമിക വാദം കൂടി കേള്‍ക്കേണ്ടതിനാല്‍ ഈ മാസം 19ലേക്ക് മാറ്റി.
അതിനിടെ ഒരു ബാറ്ററിനിര്‍മാണ സ്ഥാപനത്തിന് നികുതി ഇളവ് നല്‍കിയതിന് മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. കേസില്‍ മാണിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: