പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട ശ്രീജിത്ത് രവിക്കെതിരായ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്.
ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്ത്. എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാവും.
ശ്രീജീത്ത് രവിക്കെതിരെ സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയെങ്കിലും അതിന്മേല് പ്രാഥമിക അന്വേഷണം നടത്താന്‍ രാജശേഖരന് തയ്യാറായില്ലെന്ന് സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 27 നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശ്രീജിത്തിന് നേരത്തെ പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഒറ്റപ്പാലത്തിന് സമീപം പത്തിരിപ്പാലയില്‍ ആഗസ്റ്റ് 27നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കാറിലെ ഡ്രൈവിംഗ് സീറ്റിലിരുന്നിരുന്ന ശ്രീജിത്ത് രവി പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നും അവരോട് മോശമായി പെരുമാറിയെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: