കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം ശക്തമാക്കി വിജിലന്‍സ്.
അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറില്‍ രാവിലെ വിജിലന്‍സ് പരിശോധിച്ചു. തമ്മനത്തെ യൂണിയന് ബാങ്കിലെ ലോക്കറില്‍ നടത്തിയ പരിശോധനയില്‍ നൂറിലേറെ പവന് സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ഇതോടെ, കെ ബാബുവെന്ന അഴിമതിക്കാരനെ കുടുക്കാനുള്ള കൂടുതല്‍ തെളിവുകളായി.
നേരത്തെ തമ്മനത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ഐശ്വര്യയുടെ തന്നെ ലോക്കറില്‍നിന്ന് 117 പവന് കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് ഇന്നും സ്വര്‍ണം കണ്ടെത്തിയത്.
അതേസമയം, കുടുംബസ്വത്തിന്റെ ഭാഗമാണ് ഇന്നു കണ്ടെത്തിയ സ്വര്‍ണമെന്നു ഐശ്വര്യയുടെ ഭര്‍ത്താവ് വിപിന്‍ പറഞ്ഞു. പ്രഥമിക പരിശോധനയില്ലാതെയാണു വിജിലന്‍സ് ലോക്കര്‍ പരിശോധിച്ചതെന്നും വിപിന്‍ ആരോപിച്ചു. എന്നാല്‍, ലോക്കറുകള്‍ പരിശോധിക്കുമെന്ന കാര്യം വിജിലന്‍സ് മുന്‍കൂട്ടി അറിയിച്ചിരുന്നു. ബാങ്ക് അധികാരികളെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നതിനാല്‍ വിപിന്റെ വാദം നിലനില്‍ക്കില്ല.
മൂത്തമകള്‍ ആതിരയുടെ തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലെ ലോക്കറില്‍നിന്ന് 39 പവനും കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍നിന്നു പല സ്വത്തുരേഖകളും കണ്ടെത്തിയതായും സൂചനയുണ്ട്.
ബാബുവിന്റെയും മക്കളുടെയും വീടുകള്‍ക്ക് പുറമേ ബിനാമികള്‍ എന്ന് പറയപ്പെടുന്ന മോഹനന്, ബാബുറാം എന്നിവരുടെ വസതികളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് തുടര്‍ച്ചയാണ് ബാങ്ക് ലോക്കര്‍ പരിശോധന. ബിനാമികളുടെ ഭൂമിയിടപാടുകളെക്കുറിച്ചും വിജിലന്‍സ് സമഗ്രപരിശോധന നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: