പത്തനാപുരം: ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ഭവനനിര്‍മ്മാണത്തിന് അര്‍ഹരായ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് അവസാന ഗഡുവായ ഒരുലക്ഷം രൂപ നല്‍കുന്നില്ലെന്ന് ആക്ഷേപം. പട്ടികജാതി വികസന വകുപ്പാണ് തുക നല്‍കേണ്ടത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പട്ടികജാതി കുടുംബങ്ങളാണ് പണം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പലിശയ്ക്ക് പണം എടുത്തും വായ്പയെടുത്തുമാണ് പലരും വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ലഭിക്കാനുളള അവസാന ഗഡുവിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുമ്പോള്‍ വ്യക്തമായ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നില്ല. ഐഎവൈ പദ്ധതിയിലൂടെ മൂന്ന് ലക്ഷം രൂപയാണ് ഒരു പട്ടികജാതി ഗുണഭോക്താവിന് ലഭിക്കേണ്ടത്.ഇതില്‍ ത്രിതല പഞ്ചായത്ത് നല്‍കേണ്ട രണ്ട് ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തന്നെ ലഭിച്ചിരുന്നു. പട്ടികജാതിവകുപ്പ് നല്‍കേണ്ട ഒരു ലക്ഷം രൂപയുടെ കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്. മൂന്ന് ലക്ഷം രൂപ ലഭിക്കുമെന്നതുകൊണ്ടാണ് ഗുണഭോക്താക്കള്‍ എഗ്രിമന്റ് ഒപ്പുവെച്ച് ഭവന നിര്‍മ്മാണവുമായി മുന്നോട്ട് പോയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. പുതിയ സര്‍ക്കാര്‍ പട്ടികജാതി കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ യാതൊരു നടപടിയും സ്വീകരിക്കുമില്ല. പത്തനാപുരം നിയോജക മണ്ഡലത്തില്‍ തന്നെ ഇത്തരത്തില്‍ നൂറുകണക്കിന് കുടുംബങ്ങളുണ്ട്. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പട്ടികജാതി ഗുണഭോക്താക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: