അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും കരിമണല്‍ എടുക്കുമെന്ന് ഫിഷറീസ് മന്ത്രി നടക്കില്ലെന്ന് മത്സ്യത്തൊഴിലാളി നേതാക്കള്‍ ഇതേത്തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ ഓഫീസില്‍ ധീവരസഭാ കരയോഗം നേതാക്കളുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇവിടെ നിന്നും കരിമണല്‍ എടുക്കാവൂ എന്നാവശ്യപ്പെട്ട് മണല്‍ ഖനനം തടഞ്ഞ സാഹചര്യത്തിലാണ് മന്ത്രി ജി. സുധാകരന് ധീവരസഭയുടെ പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി കരയോഗം പ്രസിഡന്റുമാരെ തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.
എന്നാല്‍ ഹാര്‍ബറിന്റെ വികസനം മുഖ്യവിഷയമാക്കാതെ കരിമണല്‍ കൊണ്ടുപോകാന്‍ ഐആര്‍ഇയെ അനുവദിക്ണണെന്ന് ഫിഷറീസ് മന്ത്രിയുടെ നിലപാടാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയാന്‍ കാരണമായത്. ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലം കടല്‍ക്ഷോഭം മേഖലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. ഹാര്‍ബര്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ കരിമണല്‍ ലോബിയെ സഹായിക്കാന്‍ ഫിഷറീസ് മന്ത്രി തന്നെ നേരിട്ടെത്തിയത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: