അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ദുരിതാശ്വാസ ക്യാമ്പില്‍ രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ കോണ്‍ഗ്രസ് നേതാക്കളെ നാട്ടുകാര്‍ തുരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കരൂര്‍ ഗവ. എല്‍പി സ്കൂളിലായിരുന്നു സംഭവം. കടല്‍ക്ഷോഭം മൂലം മൂന്നുവര്‍ഷമായി താമസിക്കുന്ന സ്കൂളിലാണ് ഇവരുടെ പുനരധിവാസം ആവശ്യപ്പെട്ട് അന്തിയുറക്കം എന്ന പരിപാടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. അന്തിയുറങ്ങാന്‍ ക്യാമ്പിലെത്തിയ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും നാട്ടുകാരും ക്യാമ്പിലെ അന്തേവാസികളും ചേര്‍ന്ന് തുരത്തുകയായിരുന്നു. നാണക്കേട് മറയ്ക്കാന്‍ ദേശീയപാതയ്ക്കു സമീപം പോലീസ് സുരക്ഷയില്‍ പ്രതിഷേധം സംഘടിപ്പിച്ച് എട്ടുമണിയോടെ നേതാക്കള്‍ മുങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുനരധിവാസം അട്ടിമറിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.
കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ അഞ്ചുവര്‍മായി ക്യാമ്പില്‍ കഴിയുകയാണ്. ഉമ്മന്‍ചാണ്ടിയുടെ പുനരധിവാസ പ്രഖ്യാപനം നടപ്പായില്ല. മാത്രമല്ല, ഇവരുടെ സൗജന്യ റേഷനും നിര്‍ത്തലാക്കി. ഇതിനിടെയാണ് രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസിന്റെ ശ്രമം. ജില്ലയില്‍ മൂന്നു മന്ത്രിമാര്‍ ഉണ്ടായിട്ടുപോലും എല്‍ഡിഎഫ് സര്‍ക്കാരും യുഡിഎഫ് നയംതന്നെയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ക്യാമ്പിലുള്ളവര്‍ ദുരിതത്തിലാണ്. നിരോധിത മേഖലയില്‍ വിഎസ് സര്‍ക്കാര്‍ വീടു വച്ച് നല്‍കിയതാണ് കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: