തൊടുപുഴ: വണ്ണപ്പുറത്ത് അനധികൃത വാട്ടര്‍ കണക്ഷന് നല്കിയ സംഭവത്തില്‍ പ്ലമ്പര്ക്കെതിരെ നടപടി എടുത്ത് തലയൂരാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രമം.വണ്ണപ്പുറം മേഖലയില്‍ 70 ഓളം അനധികൃത വാട്ടര്‍ കണക്ഷന് നല്കിയ നടപടി കഴിഞ്ഞ ദിവസം ജന്മഭൂമിയാണ് പുറത്തു കൊണ്ടുവന്നത്.മീറ്റര്‍ പോലുമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാട്ടര്‍ കണക്ഷന് നല്‍കിയത്.
സംഭവം വിവാദമായതോടെ പ്ലമ്പറുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. വാട്ടര്‍ അതോറിറ്റിക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ നടപടിക്ക് ഒരു പറ്റം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു. ആയിരക്കണക്കിന് രൂപ കൈക്കൂലി വാങ്ങിചട്ടം മറികടന്നാണ്കണക്ഷന് നല്‍കിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പ്ലമ്പര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയധികം അനധികൃത കണക്ഷന് നല്കുവാന് കഴിയില്ല. വാട്ടര്‍ അതോറിറ്റി അറിഞ്ഞല്ല കണക്ഷന് നല്‍കിയത് എന്ന നിലപാടിലാണ് വകുപ്പ് അധികൃതര്‍.അനധികൃത വാട്ടര്‍ കണക്ഷന് നല്കിയ പെരുമ്പാവൂര്‍ സ്വദേശിയായ പ്ലമ്പറുടെ ലൈസന്‍സ് റദ്ദാക്കുവാനുള്ള നടപടി സ്വീകരിച്ചതായി തൊടുപുഴ എ ഇ താജുദ്ദീന് ജന്മഭൂമിയോട് പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയെ അറിയിക്കാതെ തന്നിഷ്ട പ്രകാരമാണ് പ്ലമ്പര്‍ കണക്ഷന് നല്‍കിയത് എന്നാണ് എ ഇ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: