ചെറുതോണി: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരുന്ന സിമന്റ് ലോറികളില്‍ നിരോധിത മയക്കുമരുന്നും, പുകയില ഉല്‍പ്പന്നങ്ങളും എത്തിക്കുന്നു.
സിമന്റ് ലോറികളില്‍ ആദ്യത്തെ ഒരടുക്കും കഴിഞ്ഞ് കഞ്ചാവ്, നിരോധിത പാന്‍മസാലയായ ഹാന്‍സ് തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ അതിനുമുകളില്‍ സിമിന്റ് ചാക്കുകള്‍ അടുക്കി ലോഡ് തികച്ചാണ് അനധികൃതമായി നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഇത്തരം ലോറികള്‍ ചെക്കുപോസ്റ്റുകളില്‍ പരിശോധന നടത്താതെ പറഞ്ഞുവിടുകയാണ്. കേരളാ, തമിഴ്നാട് അതിര്‍ത്തികടന്ന് നിരോധിത മയക്കുമരുന്നുകളെല്ലാം കേരളത്തില്‍ വ്യാപാരത്തിനായി എത്തുന്നു.
സിമന്റ് ലോറി പരിശോധിക്കണമെങ്കില്‍ സിമന്റ് ഇറക്കി പരിശോധന നടത്തേണ്ടിവരും ഇതിന് ഉദ്യോഗസ്ഥര്‍ വളരെയധിയം കഷ്ടപ്പെടുമെന്നതുകൊണ്ട് ലഹരി കടത്തുകാര്ത്ത് ഏറെ ഗുണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് ബസുകളില്‍ എത്തിക്കുന്ന ഹാന്‍സ്, കഞ്ചാവ് എന്നീ ലഹരിവസ്തുക്കള്‍ക്ക് വില കൂടുതല്‍ നല്കുമ്പോള് ഇത്തരം കടത്തുകാരില്‍നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറവാണെന്നതാണ് ഉപഭോക്താക്കള്‍ പറയുന്നു.
പോലീസും എക്സൈസും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ലഹരിവസ്തുക്കളുടെ വിപണനം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: