കൊച്ചി: കെ. ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറില്‍നിന്ന് 100 പവന് സ്വര്‍ണം കണ്ടെടുത്തു. മറ്റൊരു ബാങ്ക് ലോക്കറിന്റെ താക്കോലും ലഭിച്ചു. അതിന്റെ പരിശോധന ഇന്ന് നടക്കും. തമ്മനം പൊന്നുരുന്നിയിലെ യൂണിയന് ബാങ്ക് ശാഖയിലെ ലോക്കര്‍ പരിശോധിച്ചപ്പോഴാണ് 100 പവന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തമ്മനത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ഐശ്വര്യയുടെ ലോക്കറില്‍നിന്ന് 117 പവന് കണ്ടെടുത്തിരുന്നു.
മൂത്ത മകള്‍ ആതിരയുടെ, തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലുള്ള ലോക്കറില്‍ നിന്ന് 39 പവന് കിട്ടിയിരുന്നു. ഐശ്വര്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 18 പവന് സ്വര്‍ണവും ബാബുവിന്റെ വീട്ടില്‍നിന്ന് 20 പവന് സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ 66 ലക്ഷം രൂപ മതിപ്പ് വരുന്ന 300 പവന് അടുത്ത സ്വര്‍ണമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ബാബുവിന്റെ വീട്ടിലെ പരിശോധനയില്‍ ഒന്നരലക്ഷം രൂപ കണ്ടെത്തിയിരുന്നു.
ബിനാമി റോയല്‍ ബേക്കറി ഉടമ മോഹനന്റെ വീട്ടില്‍നിന്ന് 6.66 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലോക്കറില്‍നിന്ന് ഭൂമിയിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തതായി പറയുന്നു. കുടുംബസ്വത്തിന്റെ ഭാഗമാണ് കണ്ടെടുത്ത സ്വര്‍ണമെന്ന് ബാബുവിന്റെ മരുമകന് വിപിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: